Wednesday, 30 March 2011

ഒരു മൂസക്കഥ


ദിലീപിന്‍റെ സി.ഐ.ഡി മൂസയാണ് നോം  തീയറ്ററില്‍  ആദ്യം കണ്ട സിനിമ.  അക്കാലത്ത് വീട്ടില്‍ ഞാനും വാശി പിടിച്ചു പറഞ്ഞു "ഡിയര്‍  മോംസ്, എനിക്കും ആ സിനിമ കാണണം". വീട്ടുകാര്‍ ഒന്നിച്ചു സിനിമയ്ക്ക് പോകുന്ന 'ഹാബിറ്റ്‌'  ഞങ്ങളുടെ ഫാമിലിയില്‍ ഉണ്ടായിരുന്നില്ല. ആ ബില്‍ ഒരിക്കലും അപ്പന്‍ കോടതി പാസ്സാക്കുകയില്ല. കാരണം അപ്പന്‍ വീട്ടില്‍ വന്നാല്‍ തന്നെ ഒരു നല്ല ഹോറര്‍ പടം പോലെയാണ്. അപ്പനയത് കൊണ്ട് പറയുകയല്ല, 'നല്ല ശാന്ത സ്വഭാവക്കാരനാണ്'.. സംസാരിച്ചു കൊണ്ടിരിക്കുന്ന ഫോണ്‍ വലിച്ചെറിയുന്ന തരം ശാന്ത, സുന്ദരമാണ് ആ പിഞ്ചു മനസ്.
സൊ മൈന്‍ഡ് ഇറ്റ്‌.. :)

ഹവെവര്‍, അങ്ങോര്‍ ഗള്‍ഫില്‍ ആയതുകൊണ്ട് മോംസ് മൂവി കാണാന്‍ സമ്മതിച്ചു. ഒരു കിലോമീറ്റര്‍  മാറി 'പ്രശാന്ത്‌' എന്ന്  പേരുള്ള ഒരു തീയറ്ററില്‍  മൂസയാണ്  ഓടുന്നത്. മൂട്ടകള്‍ പോലും 'കഷ്ടം' / 'വെരി പുവര്‍' എന്ന് പറഞ്ഞ് ഉപേക്ഷിച്ചതാണ് ഈ തീയറ്റര്‍.

 എങ്കിലും കയ്യില്‍ 'ക്യാഷ്' കുറവായതുകൊണ്ട് നോം അവിടെത്തന്നെ
പടം കാണാന്‍ 'ഡിസൈഡ്' ചെയ്തു.   ഞാന്‍ പെട്ടെന്ന് എന്‍റെ ഉപ്പാപ്പന്‍റെ മോന്‍ ജെറിനെ വിളിച്ച് ഈ ഹാപ്പി കാര്യം അറിയിച്ചു. മോങ്ങാനിരുന്ന നായുടെ തലയില്‍ തേങ്ങ വീണെന്ന് പറയും പോലെ എന്നോട് പതിയെ മൊഴിഞ്ഞു "ചാച്ചാ, ഞാനും വരുന്നു". ഒരു കമ്പനിയാവട്ടെ എന്ന് കരുതി ഞാനും  "ചലോ പ്രശാന്ത്‌ തീയറ്റര്‍" എന്ന് റിപ്ലയ് പറഞ്ഞു.

അങ്ങനെ ഞങ്ങള്‍ സണ്‍‌ഡേ കുര്‍ബാനയ്ക്ക് ശേഷം വൈകിട്ട് 'ദി ഗ്രേറ്റ്‌ പ്രശാന്ത്' തീയറ്ററില്‍ ചെന്നു. തീയറ്ററിന്‍റെ പുറത്തെ പെയിന്‍റങ്ഉം, സെറ്റ്പും കണ്ടപ്പോഴേ ഞാന്‍ ചിന്തിച്ചു "പുറത്തു ഇതാണെങ്ങില്‍ ഇനി അകത്തെ കാര്യം പറയണോ"..? ശേഷം എന്തായാലും സ്ക്രീനില്‍ കാണാം"..

അങ്ങനെ ഞങ്ങള്‍ ടിക്കറ്റ്‌ എടുത്തു. ടിക്കറ്റ്‌ കിട്ടിയതും, ജെറിന്‍ ഒരു സൂപ്പര്‍സോണിക്ക് വിമാനത്തിന്‍റെ സ്പീഡില്‍  തീയറ്റര്‍ വാതിലിന്‍റെ അടുത്തേക്ക് പാഞ്ഞു. ശബ്ദത്തേക്കാള്‍ വേഗത്തിലുള്ള സൂപ്പര്‍സോണിക്ക് സ്പീഡായിരുന്നതുകൊണ്ട് ഇവന്‍ പറഞ്ഞത് പോലും ഞാന്‍ ഇവന്‍ പോയിക്കഴിഞ്ഞാണ് കേട്ടത്.  "ചാച്ചാ വേഗം വാ"...!

ഞാന്‍ ചെന്നപ്പോഴേക്കും പകുതിയിലധികം ഭാരതീയരും നമ്മുടെ
ജെറിന്‍റെ ഒപ്പം തീയറ്ററില്‍ കയറി സീറ്റ് പിടിച്ചിരുന്നു.

പെട്ടെന്ന് ഞാന്‍ ഒന്ന് ഞെട്ടി. കാരണം മറ്റൊന്നുമല്ല, എല്ലാവരും ഇരുന്നു കഴിഞ്ഞു, എന്നാല്‍ സീറ്റ് ഇഷ്ടം പോലെ ബാക്കി. പക്ഷെ, എല്ലാം ഓടിഞ്ഞാണ് ഇരിക്കുന്നത്. എന്നു വച്ചാല്‍ തീയറ്റ‍റിലെ സീറ്റുകള്‍ ആരും
ഇരുന്നില്ലെങ്കില്‍ ഓട്ടോമാറ്റിക്കായി മടങ്ങും.  ഇതറിയാത്ത എന്നെ പോലെ ആദ്യമായി തീയറ്ററില്‍ കയറുന്ന 'പുവര്‍ ഇന്ത്യന്‍സ്'  ഇത് ഒടിഞ്ഞതാണെന്ന് കരുതുകയുള്ളു..!

ഞാന്‍ നോക്കിയപ്പോള്‍ എല്ലാ ഒടിയാത്ത സീറ്റിലും ആളുകള്‍ ഫുള്‍...!പിന്നെ ഞാന്‍ ഒടിയാത്ത സീറ്റുകള്‍ നോക്കി നടക്കാന്‍ തുടങ്ങി..  ഒന്ന് പോലും ബാക്കി ഇല്ല.. ദൈവമേ ഇത് എന്ത് പരീക്ഷണം..?

അപ്പോള്‍ നമ്മുടെ 'മഹാനായ ജെറിന്‍' എന്നെ വിളിച്ചു. "ചാച്ചാ, ഇവിടെ വാ, ഇവിടെ സീറ്റുണ്ട്" എന്നു പറഞ്ഞു അവന്‍ അവന്‍റെ തൊട്ടടുത്ത സീറ്റ് നിവര്‍ത്തി. അപ്പോളല്ലേ എനിക്ക് ഈ ട്രിക്ക് മനസ്സിലായത്...! പിന്നെ നോം ഈ അബദ്ധം പുറത്തു കാണിക്കാതെ അവിടെ ഇരുന്നു. 'ജെറിന്‍ മഹാന്' ഇത് ഒന്നും മനസിലായില്ല..

ഹോ.. അന്ന് അവന്‍ കൂടെ ഇല്ലാരുനെങ്കില്‍, ഞാന്‍ ചിലപ്പോള്‍ തറയിലിരുന്നു സി.ഐ.ഡി മൂസ കണ്ടെനേം...! പിന്നെ നോം ഇത് ആരോടും പറയാന്‍ നിന്നില്ല.. ഇനി ഇത് വായിച്ചിട്ട് വേണം 'ജെറിന്‍ മഹാന്‍' പോലും ഇത് അറിയാന്‍...!